പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പുതിയ സാക്ഷികളുടെ വിസ്താരം തുടരന്വേഷണം പൂര്‍ത്തിയായ ശേഷം മതിയെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. സാക്ഷികളില്‍ രണ്ടു പേര്‍ അയല്‍സംസ്ഥാനത്താണെന്നും അതില്‍ ഒരാള്‍ക്ക് കൊവിഡാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.